kottiyoor panchaayaththu
2015, ജൂലൈ 30, വ്യാഴാഴ്‌ച
2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച
കൊട്ടിയൂര്‍ ശിവക്ഷേത്രം
കൊട്ടിയൂര്‍ ശിവക്ഷേത്രം
റൂട്ട്:- തലശ്ശേരിയില്‍ നിന്നും 64 കിമി വടക്കുകിഴക്ക് കൂത്ത് പറമ്പ് -പേരാവൂര്‍ - മണത്തണ - കണിച്ചാര്‍ കേളകം വഴി .കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ ഇരിട്ടി -പേരാവൂര്‍ -മണത്തണ -കണിച്ചാര്‍ -കേളകം വഴി 70 കിമി. ഉത്സവ കാലത്ത് ഇഷ്ടം പോലെ ബസ്സുകള്‍
ഉത്സവദിവസങ്ങളില്‍ തിരക്ക് കുറഞ്ഞ ഒരു ദിവസം |
ഐതിഹ്യം
ദക്ഷപ്രജാപതി ഇവിടെവെച്ച് ധാരാളം യാഗങ്ങള്‍ നടത്തയിരുന്നു ഒരിക്കല്‍ നടത്തിയ ബൃഹസ്പതി ഹവനത്തിനു മകളെയോ ഭര്‍ത്താവായ പരമശിവനെയോ ക്ഷണിച്ചില്ല ശിവന്റെ വാക്കുകള്‍ അവഗണിച്ച സതീദേവി യാഗത്തിനെത്തിനെത്തി .ദക്ഷനാല്‍ അപമാനിക്കപ്പെട്ട് സതീദേവി ആത്മാഹൂതി ചെയ്തു .വിവരമറിഞ്ഞ ശിവന്‍ ക്രുദ്ധനായി ജഡ പിടിച്ചുവലിച്ചു .ഭദ്രകാളിയും വീരഭദ്രനും ജന്മമെടുത്തു .ശിവന്റെ ആഗ്രഹമനുസരിച്ച് ദക്ഷന്റെ യാഗം മുടക്കുകയും ദക്ഷനെ വീരഭദ്രന്‍ വാളിനിരയാക്കുകയും ചെയ്തു ഭയചകിതരായ ദേവന്മാരും ഋഷികളും ബ്രമാവിനെ സമീപിക്കുകയും ചെയ്തു ബ്രമ്മാവും ,ദേവന്മാരും,ഋഷികളും ചേര്‍ന്നുള്ള സ്തുതിയില്‍ സംപ്രീതനായ ശിവന്‍ ദക്ഷന് ജീവന്‍ തിരിച്ച് നല്‍കുകയും (വീരഭദ്രന്‍ വെട്ടിയെറിഞ്ഞ ദക്ഷന്റെ തല കാണാത്തതുകൊണ്ട് പകരം ഒരു ആടിന്റെ തലയും വെച്ചുകൊടുത്തു )യാഗം പൂര്‍ത്തിയാക്കാന്‍അനുഗ്രഹിക്കുകയും ചെയ്തു അതിനുശേഷം ഈ സ്ഥലം പരിപൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു വളരെക്കാലത്തിനുശേഷം കുറിച്ച്യര്‍ അവിടെ വേട്ടക്കെത്തി .അവരുടെ അമ്പ് കൊണ്ട ഒരു കല്ലില്‍നിന്നും രക്തം ചീറ്റുന്നത് കണ്ടു ഭയചകിതരായ അവര്‍ അതിനടുത്തുള്ള ഇല്ലത്തിലെ കാരണവരോടും പ്രമുഖ നായര്‍ തറവാട്ടുകാരോടും വിവരം പറഞ്ഞു തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുഴിച്ചപ്പോള്‍ അവിടെ ശിവന്റെ സ്വയംഭൂ വിഗ്രഹം കണ്ടു ആ സ്ഥലമാണ് അക്കരകൊട്ടിയൂര്‍ ഇവിടെ എത്തിച്ചേരുക പ്രയാസമായതിനാല്‍ 3കിമി അകലെ മറ്റൊരു ക്ഷേത്രം പണിയിച്ചു -ഇക്കരകൊട്ടിയൂര്‍ -
അക്കരകൊട്ടിയൂർ
തറകൾ മാത്രം
ഉത്സവകാലത്ത് 34താത്കാലിക ഷെഡുകൾ കെട്ടുന്നു.മണിത്തറതാത്കാലികമായി മേഞ്ഞതായിരിക്കും. അമ്മാറക്കൽ മേൽ ക്കൂരയില്ല വലിയ ഒരു ഓലക്കുട മാത്രം( സതീദേവി ദേഹത്യാഗം ചെയ്ത സ്ഥലം )
ഉത്സവം നടത്താൻ ബാദ്ധ്യസ്ഥരായ വിവിധ സമുദായക്കാർ ഒരേ സ്ഥലത്ത് താമസിക്കുന്നത് ഇവിടത്തെ ഒരു സവിശേഷതയാണ് വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെ നൂറുകണക്കിന് അവകാശികൾ അണിനിരക്കുന്ന അപൂർവ ഉത്സവമാണ് കൊട്ടിയൂരിലെ വൈശാഖോത്സവം
മേടമാസത്തിലെ വിശാഖത്തിനു ഇക്കര കൊട്ടിയൂരില്‍ പ്രക്കൂഴം അതേദിവസം ആയില്ലാര്‍കാവില്‍ ശുദ്ദി ഇതിന്റെ പ്രസാദം അപ്പട അതിനു കൈപ്പ് അനുഭവപ്പെടുന്നവർ ഒരു കൊല്ലത്തിനിടയിൽ മരിക്കുമെന്ന് വിശ്വാസമുണ്ട് അന്ന് കരിബന ഗോപുരത്തിൽ നിന്ന് പുറപ്പെടുന്ന പരിചാരകരും ഊരാളരും നീരെഴുന്നള്ളത്തിനു മുന്പായി ഇക്കര കൊട്ടിയൂരിൽ എത്തുന്നു
നെയ്യാട്ടവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 2-6-12 |
ഭണ്ഡാരംഎഴുന്നള്ളത്തിനു മണത്തണ ഭഗവതിയുടെ അനുഗ്രഹം |
ഭണ്ഡാരം എഴുന്നള്ളിപ്പ് 3-6-12
തിരുവോണാരാധന പൊന്നിന്‍ ശിവേലി 8-6-12 |
ഇളന്നീര്‍ വെപ്പിന്നായി തയ്യാറായി നില്‍ക്കുന്നവര്‍ |
ഇളന്നീര്‍വെപ്പ് 10-6-12 |
ഇളന്നീരാട്ടത്തിന്നായി ഇളന്നീര് കൂട്ടിയിട്ടിരിക്കുന്നു 10-6-12 |
രോഹിണി ആരാധനക്ക് എത്തിയവര്‍ 18-6-12 |
20-6-12 മാതൃഭുമി ഫോട്ടോ |
തിരുവാതിര വലിയവട്ടളം പായസത്തോടനുബന്ധിച്ച ശീവേലി മാതൃഭുമി ഫോട്ടോ |
ഫോട്ടോകള്‍ ജയന്ത്,സുധീഷ് ,നിമ്മിരാജ്,ദീപാംകുരന്‍ rijindamu, maathrubhumiഎന്നിവരില്‍നിന്നും കിട്ടിയിരുന്നു
ശീവേലി 23-6-12 മാതൃഭൂമി |
24-6-12മാതൃഭൂമി ഫോട്ടോ ആനകള്‍ മടങ്ങുന്നതിനു മുമ്പായി അവകാശികള്‍ മധുരം നല്‍കുന്നു |
വാളാട്ടം 27-6-12 maathrubhumiphoto |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)